യു എ പി എ വിരുദ്ധ നിലപാടുള്ള സി പി ഐ എം നയിക്കുന്ന സര്‍ക്കാര്‍ ഒരു തെളിവുമില്ലാതെ സ്വന്തം പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എയുടെ 20, 38, 39 വകുപ്പുകള്‍ ചാര്‍ത്തി തടവിലിട്ടത് എന്തിനാവും
ഏറ്റുമുട്ടലിലാണ്, കൊലചെയ്യപ്പെട്ടത് മാവോയിസ്റ്റുകളല്ലേ എന്ന് നാം സമാധാനിക്കും. പെട്രോളിന് വിലകൂടിയാല്‍ നാം കൂടിയ വില കൊടുക്കും, അല്ലെങ്കില്‍ വണ്ടി ഷെഡില്‍ കയറ്റും, ബി എസ് എന്‍ എല്‍ വിറ്റാല്‍ നാം ജിയോയുടെ സിമ്മുവെച്ച് അഡ്ജസ്റ്റ് ചെയ്യും, എയര്‍ ഇന്ത്യ ടാറ്റക്ക് കൊടുത്താല്‍ നാം യാത്ര ഇനി ടാറ്റയുടെ വിമാനത്തിലാക്കും.
കള്ളക്കടത്തുകൾ നടത്തുകയും ആയുധങ്ങളുമായി ആളുകളെ കൊല്ലുകയും ചെയ്യുന്നവരല്ല, പകരം അറിവുനേടുന്ന പുതു തലമുറയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനും അതിൻ്റെ തലവനായ മുഖ്യമന്ത്രിക്കും കുറ്റവാളികൾ എന്നും രമ ഫേസ്ബുക്കിൽ കുറിച്ചു.
മോദി സര്‍ക്കാര്‍ എന്‍ ഐ എ - യു എ പി എ നിയമങ്ങള്‍ പരിഷ്കരിച്ച ശേഷം ആദ്യമെടുത്ത ഈ കേസ് കേരള സര്‍ക്കാറിന്റെ കേന്ദ്ര വിധേയത്വം ഏറ്റവും പ്രകടമാക്കിയ സംഭവമാണെന്നും ആസാദ് പറയുന്നു.